മലപ്പുറം: പൊന്നാനിക്കടുത്തുള്ള വെളിയങ്കോട് പ്രദേശത്തെ ഗുണ്ടാ അക്രമ സംഘത്തിലെ പ്രധാനികളെ കാപ്പ ചുമത്തി റിമാൻഡ് ചെയ്തു. ഷമീർ, നൗഷാദ് എന്ന എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. വെളിയങ്കോട് ക്വട്ടേഷൻ
ആക്രമണ കേസിൽ രണ്ടുമാസം ഇവരെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ കഴിയുന്നതിനിടെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
ആർ വിശ്വനാഥിന്റെ റിപ്പോർട്ടിൽ കലക്ടറാണ് ഉത്തരവിറക്കിയത്. വെളിയങ്കോട്
മേഖലയിലെ ഗുണ്ടാ, ലഹരി മാഫിയയിലെ പ്രധാനികളാണ് ഷമീറും നൗഷാദും.
ക്വട്ടേഷൻ അക്രമത്തെ തുടർന്ന് മാസങ്ങൾക്കുമുമ്പ് നൗഷാദിനെ
അയിരൂർ കനോലി കനാലിന്റെ തീരത്തുവച്ചും പൊലീസിനെ കണ്ട് കനാലിൽ ചാടിയ ഷമീറിനെ ചെർപ്പുളശ്ശേരിയിലെ ഒളിസങ്കേതത്തിൽ വച്ചും പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇരുവരും ജയിലിൽ കഴിയുന്നതിനിടെയാണ് കാപ്പ ഉത്തരവ് എത്തിയത്.






