സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നന്മയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യമുള്ളവരും ജനകീയ പ്രശ്‌നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജനാധിപത്യത്തില്‍ പൗരന്മാരുടെ സുപ്രധാന കടമയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത്.

ഒരൊറ്റ വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ടു ചെയ്താല്‍ മാത്രംപോരാ, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളടങ്ങിയ സദസിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിവിധ രംഗങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണനകളും നീതിനിഷേധവും ഓര്‍മ്മിപ്പിച്ച അദ്ദേഹം, ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൂടുതല്‍ ശക്തിപ്രാപിക്കണമെന്നും പറഞ്ഞു. നമ്മുടെ മാതൃരാജ്യത്തിന്റെ വളര്‍ച്ചയില്‍ മുന്നോട്ടുള്ള യാത്രയിലും ക്രൈസ്തവ സമുദായം പ്രകാശം പരത്തുന്ന ദീപഗോപുരങ്ങളായി തുടരണം- മാര്‍ പോളി കണ്ണൂക്കാടന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, മാര്‍ പോളി കണ്ണൂക്കാടന്‍ വോട്ടിംഗില്‍ ക്രൈസ്തവരുടെ ഉത്തരവാദിത്വം അടിവരയിട്ട് കാണിച്ചത് പാസ്റ്ററര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഡിസംബര്‍ 9, 11 തിയതികളിലായി നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇത്തവണ മുന്‍കാലങ്ങളേക്കാള്‍ വ്യത്യസ്തമായി നിരവധി ക്രൈസ്തവ സമുദായ നേതാക്കളും യുവതീയുവാക്കളും മത്സരരംഗത്തുണ്ട്.

റോമില്‍ നിന്ന് ഈയിടെ പ്രസിദ്ധീകരിച്ച പരിശുദ്ധ കന്യകാമാതാവിനെപ്പറ്റിയുള്ള പഠന രേഖ വിശകലനം ചെയ്ത് റവ. ഡോ. അരുണ്‍ കലമറ്റത്തില്‍ പ്രഭാഷണം നടത്തി. യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെ കന്യകാമാതാവിനെപ്പറ്റി ചിലര്‍ നടത്തിയ അബദ്ധ പ്രചാരണങ്ങളെ ചൂണ്ടികാട്ടിയ അദേഹം പരിശുദ്ധ കന്യകാമാതാവിന് വിശ്വാസികളുടെ അമ്മയെന്ന അമൂല്യ പദവി നഷ്ടപ്പെട്ടിട്ടില്ലെന്നും അതിന്റെ തിളക്കം കൂടിയിട്ടേയുള്ളൂവെന്നും വ്യക്തമാക്കി.

ഗള്‍ഫ് നാടുകളിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ അപ്പസ്‌തോലിക് വിസിറ്ററായി ലെയോ പാപ്പ നിയമിച്ച രൂപതാംഗവും വികാരി ജനറലുമായ മോണ്‍. ജോളി വടക്കനെ വിശ്വാസി സമൂഹത്തിന്റെ പേരില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു. ക്രിസ്മസിന്റെ ശാന്തിയും സൗഹൃദവും ലോകമെങ്ങും നിറയട്ടെ എന്ന ആഹ്വാനത്തോടെ കേക്ക് മുറിച്ച് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു.
മോണ്‍. ജോളി വടക്കന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറി ജിയോ വട്ടേക്കാടന്‍, ലിന്‍സണ്‍ ഊക്കന്‍, അഡ്വ. ഷൈനി ജോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement