കാസർഗോഡ്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിൽ 74.89 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 111 21 90 മാരിൽ 83 2894 പേർ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തു.
വോട്ട് ചെയ്തവരിൽ ഭൂരിഭാഗവും വനിതകളാണ്. 375959 പുരുഷന്മാരും വോട്ട് ചെയ്‌തു. വോട്ട് ചെയ്തവരിൽ രണ്ടുപേർ ട്രാൻസ്ജെന്റർ വോട്ടർമാരാണ്. ജില്ലയിൽ മുനിസിപ്പാലിറ്റികളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്‌ത് നീലേശ്വരം മുനിസിപ്പാലിറ്റിയിലാണ്, 78.36 ശതമാനം.
ഏറ്റവും കുറവ് കാസർകോട് മുനിസിപ്പാലിറ്റിയിൽ – 67.99 ശതമാനം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ 74.52 ശതമാനം സമ്മതിദായകർ വോട്ടവകാശം വിനിയോഗിച്ചു. ജില്ലയിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വോട്ട് ചെയ്തതു നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലാണ് 80.36% കാറഡുക്ക ബ്ലോക്കിൽ 79.1 ശതമാനവും പരപ്പ ബ്ലോക്കിൽ 75.81 ശതമാനവും കാഞ്ഞങ്ങാട് ബ്ലോക്കിൽ 75.62 ശതമാനവും കാസർകോട് ബ്ലോക്കിൽ 71.78 ശതമാനവും മഞ്ചേശ്വരം ബ്ലോക്കിൽ 71. 46% പേരും വോട്ട് ചെയ്തു. ഗ്രാമപഞ്ചായത്തുകളിലെ അവസാന വോട്ടിംഗ് നില രാവിലെ വെളിപ്പെടുത്തും.






