ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് അധികാരമേറ്റ് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്ക ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കി. ഇതിൽ ഏകദേശം 8,000 വിദ്യാർത്ഥി വിസകളും 2,500 വിദഗ്ധ വിസകളും ഉൾപ്പെടുന്നു. കുറ്റകരമായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കുടിയേറ്റ വിരുദ്ധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിസ റദ്ദാക്കൽ നടന്നത്.
അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കുന്ന നടപടി തുടരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സാമൂഹ്യ മാധ്യമ പോസ്റ്റിലൂടെ വ്യക്തമാക്കി. ആക്രമണം, മോഷണം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ പിടിയിലായവരുടെ വിസകളാണ് റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉപവക്താവ് ടോമി പിഗോട്ട് അറിയിച്ചു.










