ദുബൈ: മാമി തിരോധാനക്കേസിൽ ഗൾഫിൽ അന്വേഷണ സംഘത്തിന്‍റെ നിരീക്ഷണത്തിലുള്ളത് നാല് പേർ. കേസിലെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവരം.
കേസിലെ വെളിപ്പെടുത്തലിലെ വിവരങ്ങളും ഇതിനോടകം അന്വേഷണം സംഘം പരിശോധിച്ചു. മാമി കാണാതാകുന്നതിന് മുൻപ് ഗൾഫിലേക്കുള്ള യാത്രയും, ആരുമായി ഇടപെട്ടു എന്ന കാര്യവും സംഘം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ഈ കേസിൽ മൂന്ന് മുതൽ നാല് പേർ വരെ വ്യക്തമായ പങ്ക് കൈകാര്യം ചെയ്തതായി തിരിച്ചറിഞ്ഞു.
എന്നാൽ ഇവർക്ക് യാത്ര വിലക്ക് കാരണം നാട്ടിൽ വരാനാകാത്തതും ഇവിടെ വന്നുള്ള അന്വേഷണത്തിലുള്ള പരിമിതിയും തിരിച്ചടിയായി. യാത്രാ വിലക്ക് മനപ്പൂർവ്വം സൃഷ്ടിച്ചെടുത്തതാണോയെന്നും സംശയിക്കുന്നു. കേസിൽ രംഗത്തു വരുന്നവരുടെ ഭിന്ന താൽപര്യങ്ങളും വ്യക്തതയില്ലാത്ത പശ്ചാത്തലവും മാമിയുടെ തന്നെ ഇടപാടുകളിലെ സങ്കീ ർടണതകളും ചേർന്ന് കുഴഞ്ഞു മറിഞ്ഞതാണ് സാഹചര്യം.
കേവലം മിസിങ് കേസിനപ്പുറമുള്ള ചിലത് മാമി തിരോധാനക്കേസിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണ സംഘം സ്ഥിരീകരിക്കുന്ന ഗ൮ഫ് യാത്രയിൽ തന്നെയാണ് 2023ൽ ഇയാളുമായി മാമി കൂടിക്കാഴ്ച്ച നടത്തിയിരിക്കുന്നത്.






