തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബംഗളൂരുവിലെ ആഡംബര വസതി വെളിപ്പെടുത്താതിരുന്നതായി ആരോപിച്ച് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് രംഗത്ത്. ഏകദേശം 1.07 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ഈ വീടിന് 200 കോടി രൂപ വിലവരുമെന്നാണ് ആരോപണം. മാർച്ച് 17ന് ഈ സ്വത്തിനായി നികുതി അടച്ച രസീതും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
അതേസമയം, വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്ന് അഡ്വ. എസ് സുരേഷ് പ്രതികരിച്ചു. കുറച്ചു കാലമായി തന്നെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ടെന്നും, ഇവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.






