ന്യൂഡൽഹി:രാജ്യത്ത് ആദ്യമായി ദയാമരണത്തിന് വിധേയനാക്കപ്പെട്ട ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഹരീഷിനെ ദയാമരണത്തിന് വിധേയനാക്കിയത്.ദില്ലിയിലാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്. ചടങ്ങുകൾ പൂർത്തിയായി.
2013 ൽ നടന്ന അപകടത്തെ തുടർന്ന് കോമയിലായിരുന്ന ഹരീഷ് റാണക്ക് മുപ്പത്തിയൊന്ന് വയസ്സായിരുന്നു. നീണ്ട കാലങ്ങളായുള്ള നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ഈ മാസം 11ന് ഹരീഷ് റാണക്ക് ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയത്. ദില്ലി എയിംസിൽ വച്ചായിരുന്നു ദയാവധം നടപ്പാക്കിയത്. ജീവൻ രക്ഷാ ഉപാധികളോടയായിരുന്നു ഹരീഷ് ജീവൻ നിലനിർത്തിയിരുന്നത്. ഭക്ഷണം നൽകാനുള്ള ട്യൂബുകളും മാറ്റിയതിനു ശേഷമായിരുന്നു ദയാവധം.






