കൊല്ലം: ഐഷ പോറ്റി പാർട്ടി വിട്ടു പോയത് സ്വന്തം താല്പര്യത്തിനു വേണ്ടിയാണെന്നും, സ്ഥാനത്തിന് വേണ്ടിയാണ് യുഡിഫിലേക്ക് പോയതെന്നും കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു. കേരളത്തിൽ ഡീൽ ഇല്ലന്നും ആരോപണങ്ങൾ എല്ലാം ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ഡീല്‍ ഉണ്ടാക്കുന്നത് യുഡിഎഫ് ആണെന്നും മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ശ്രമമെന്നും കെ എന്‍ ബാലഗോപാലിന്റെ ആരോപണം.കൊട്ടാരക്കരയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. വിജയ പ്രതീക്ഷയില്‍ തന്നെയാണ് മുന്നണികള്‍. ധനകാര്യ വകുപ്പും വിജയകരമായി കൊണ്ടുപോവാന്‍ കഴിഞ്ഞു എന്നാണ് പ്രതീക്ഷ.
സാമ്പത്തിക പ്രതിസന്ധിയെന്നത് തെറ്റായ പ്രചാരണമാണെന്നും കെ എന്‍ ബാലേഗോപാല്‍ പറഞ്ഞു. എന്നാൽ, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി മാറിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റി പറഞ്ഞു. അവഗണന കാരണമാണ് താൻ പാർട്ടി വിട്ടത് എന്നാണ് ഐഷ പോറ്റി പ്രതികരിച്ചത്.




