ദുബായ്: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെ തേടിയെത്തിയിരിക്കുകയാണ് ഐസിസിയുടെ പ്ലേയർ ഓഫ് ദ് മന്ത് പുരസ്‌കാരം. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്താൻ സഹായകമായത് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു. ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയപ്പോൾ സഞ്ജുവിന് ആദ്യം അവസരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷെ, കളിച്ച അഞ്ചു മത്സരങ്ങളിലും സഞ്ജു ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇൻഡീസിനെതിരായ സെമി ഫൈനലിൽ ഇന്ത്യക്ക് വേണ്ടി ടിക്കറ്റ് ഉറപ്പിച്ചത് സഞ്ജുവായിരുന്നു.
ലോകകപ്പിന് ശേഷം രാജസ്ഥാനിൽ നിന്നും ചെന്നൈയുടെ മഞ്ഞ കുപ്പായത്തിലേക്ക് ചേക്കേറിയ സഞ്ജുവിന്റെ ഫോമിൽ ആരാധകർ ആശങ്കയിലായിരുന്നു. കളിച്ച മത്സരങ്ങളിൽ എല്ലാം തന്നെ രണ്ടക്കം കാണാതെ പുറത്തായിരുന്നു സഞ്ജു. ഇപ്പോഴിതാ, ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇരട്ടി മധുരവുമായാണ് ഐസിസിയുടെ പുരസ്കാരവും എത്തുന്നത്.




