Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മണ്ഡല പുനർനിർണ്ണയം ബിജെപിയുടെ ചതിക്കുഴി: തോമസ് ഐസക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മണ്ഡല പുനർനിർണ്ണയവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. തോമസ് ഐസക്. ഈ നീക്കങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദി സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാനുള്ള പദ്ധതിയാണിതെന്നും, ഇതിന് പാർലമെന്റിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ബിജെപി നിലപാട് മാറ്റുകയാണെന്നും ഐസക് ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ പോലെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നിലവിലുള്ള സീറ്റ് അനുപാതം 1971ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഇത് മാറ്റാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ ഭാവിയിൽ ഇത് ലഘൂകരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും ഐസക് ആരോപിച്ചു. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാൽ പ്രാതിനിധ്യ വ്യവസ്ഥ തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വനിതാ സംവരണ ബില്ലിനെക്കുറിച്ചും ഐസക് വിമർശനം ഉന്നയിച്ചു. 2023ൽ പാസാക്കിയ ബിൽ പോലും സമയത്ത് നടപ്പിലാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ലക്ഷ്യം വനിതാ സംവരണം അല്ല, മറിച്ച് 2029ലെ തിരഞ്ഞെടുപ്പിൽ നേട്ടം നേടാനാണെന്നും ഐസക് ആരോപിച്ചു. മണ്ഡല അതിർത്തികൾ തങ്ങൾക്ക് അനുകൂലമായി മാറ്റാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീറ്റുകൾ വർദ്ധിപ്പിച്ചാൽ പാർലമെന്റ് അംഗങ്ങളുടെ എണ്ണം 850 ആയി ഉയരുമെന്നും, ഇതോടെ വലിയ മന്ത്രിസഭയും കാര്യക്ഷമത കുറവും ഉണ്ടാകുമെന്നുമാണ് ഐസകിന്റെ വിമർശനം.

Recent News

Advertisement
WhiteswanTV Footer