കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന്റെ മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി. എന്നാൽ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡിഷനൽ സെഷൻസ് കോടതി നാലിന്റെതാണ് വിധി. ജാതി അധിക്ഷപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തിൽപെട്ട തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കർണായകയിൽ, റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രൊസിക്യൂട്ടർ പറഞ്ഞു. നിഥിന്റെ മരണശേഷം നിരവധി വിദ്യാർത്ഥികൾ റാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.റാമിനെ കോളേജിൽ നിന്നും പുറത്താക്കണമെന്നുൾപ്പെടെ ആവശ്യം വിദ്യാർത്ഥികൾ അറിയിച്ചിരുന്നു.




