തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിന് പേട്ട സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിക്കുന്നതു റയിൽവേ പരിഗണിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ കഴിഞ്ഞ ദിവസം പേട്ടയിൽ നിർത്തിയപ്പോൾ ഒട്ടേറെപ്പേർ അവിടെ ഇറങ്ങിയിരുന്നു.
മേയ് രണ്ടിന് ഉച്ചയ്ക്കു ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ കയറിയ വയോധികയും കൊച്ചുമകനും എസ്കലേറ്ററിൽ നിന്നു പുറകിലേക്കു മറിഞ്ഞു വീണിരുന്നു. ഇവരെ സഹായിക്കാൻ ശ്രമിച്ചയാളും താഴെ വീണിരുന്നു. സ്റ്റേഷനിൽ യാത്രക്കാർ വീഴുന്നത് പതിവാണ്. എസ്കലേറ്ററിനു സമീപം തിരക്കു നിയന്ത്രിക്കാൻ പൊലീസില്ലാത്തതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സ്റ്റോപ്പിന്റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും.






