തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാർഥി. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യുഡിഎഫിന്റെയും എ സി മൊയ്തീന് എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.
ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയത്. ബി ബി ഗോപകുമാർ 33-ാമനായും വി മുരളീധരന് 64ാമനായും രാജീവ് ചന്ദ്രശേഖര്‍ 83-ാമനുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. 30ലക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.






