Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന റാം റഹീമിന് വീണ്ടും പരോൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പുർ: ബലാത്സംഗക്കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ന് വീണ്ടും പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളിലാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ലഭിക്കുന്ന 16-ാമത്തെ പരോളാണിത്.

ഇക്കഴിഞ്ഞ ജനുവരി 5-ന് ഷാ സത്നാം സിങ്ങിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. 2026-ൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് പരോൾ അനുവദിക്കുന്നത്.

ശിക്ഷിക്കപ്പെട്ടതിന് ശേഷം ആകെ 3,193 ദിവസങ്ങളിൽ 406 ദിവസവും അദ്ദേഹം ജയിലിന് പുറത്താണ് ചെലവഴിച്ചത്. ഇതുവരെ ഏകദേശം എട്ട് വർഷവും എട്ട് മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസിലാണ് സി.ബി.ഐ. പ്രത്യേക കോടതി ഗുർമീത് റാം റഹീം സിങ്ങിനെ ശിക്ഷിച്ചത്.

പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതി വധക്കേസിലും ദേര മാനേജർ രഞ്ജിത് സിങ് വധക്കേസിലും ശിക്ഷ ലഭിച്ചിരുന്നെങ്കിലും, പഞ്ചാബ്-ഹരിയാണ ഹൈക്കോടതി 2024-ലും 2026-ലുമായി ഈ കേസുകളിൽ നിന്ന് അദ്ദേഹത്തെ വെറുതെവിട്ടിരുന്നു.

നിലവിലെ 30 ദിവസത്തെ പരോളോടെ, 2026-ൽ ഒരാൾക്ക് അനുവദിക്കാവുന്ന പരോൾ പരിധി അദ്ദേഹം പൂർത്തിയാക്കി. ഹരിയാണ ഗുഡ് കണ്ടക്ട് പ്രിസണേഴ്‌സ് ആക്ട് 2022 പ്രകാരം ഒരു കലണ്ടർ വർഷത്തിൽ പരമാവധി 10 ആഴ്ച മാത്രമാണ് പരോൾ അനുവദിക്കുന്നത്. ഇത് രണ്ട് ഘട്ടങ്ങളിലായി മാത്രമേ ലഭിക്കൂ.

ഇനി ഈ വർഷം പരോൾ ലഭിക്കില്ലെങ്കിലും, നിയമപ്രകാരം മൂന്ന് ആഴ്ചത്തെ ഫർലോയ്ക്ക് അദ്ദേഹം അർഹനാണ്. പരോളിനെയും ഫർലോയെയും തമ്മിൽ ശിക്ഷാ കാലാവധി കണക്കാക്കുന്നതിൽ വ്യത്യാസമുണ്ട്. പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് ശിക്ഷാ കാലാവധിയിൽ ഉൾപ്പെടുത്തില്ല. എന്നാൽ ഫർലോ കാലയളവ് ശിക്ഷയുടെ ഭാഗമായാണ് കണക്കാക്കുന്നത്.

2022-ലെ നിയമപ്രകാരം ശിക്ഷയുടെ മുക്കാൽഭാഗം പൂർത്തിയാക്കിയ തടവുകാർക്ക് നാല് ആഴ്ചത്തെ അധിക ഫർലോയ്ക്കും അർഹതയുണ്ടെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.

Recent News

Advertisement
WhiteswanTV Footer