തിരുവനന്തപുരം: ഇടതുസർക്കാർ നടപ്പാക്കിയ മൂന്ന് സാങ്കേതിക-സാമൂഹ്യ പദ്ധതികൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ കെ സ്മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ പദ്ധതികളെ മികച്ച മാതൃകകളായി വിശേഷിപ്പിച്ചിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും വേഗത്തോടെയുള്ളതുമാക്കുന്ന, ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന സാങ്കേതിക പരിഹാരമായി വിലയിരുത്തപ്പെട്ടു. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം നടത്തിയ പദ്ധതിയായി കെ സ്മാർട്ട് കണക്കാക്കുന്നു.
സമ്പൂര്‍ണ ഡിജിറ്റൽ സാക്ഷരതയ്ക്കായിരുന്നു ഡിജികേരളം ആവിഷ്കരിച്ചത്. ഡിജിറ്റൽ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിലും, സാർവത്രിക ഡിജിറ്റൽ സാക്ഷരതയിലും നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചെന്നാണ് വിലയിരുത്തിയാണ് മാതൃകയാക്കുന്നത്.
കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണം നടപ്പിലാക്കുന്ന മാതൃകയായി പാലിയേറ്റീവ് കെയറും പരാമർശിക്കപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി, രോഗികൾക്ക് ആശ്വാസം നൽകുന്നതിലും പദ്ധതി ശ്രദ്ധേയമാണ്.






