Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കള്ളാടി മണ്ണിടിച്ചിൽ; കരാർ കമ്പനിക്ക് വീഴ്ചയെന്ന് സർക്കാർ ഹൈക്കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഖനനം ചെയ്ത മണ്ണും നിർമാണ അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കി.

മെയ് 26നും ജൂൺ 4നും ദുരന്ത നിവാരണ അതോറിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർമാണ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് അപകടമാകരുതെന്നും ആവശ്യമെങ്കിൽ തൊഴിലാളികളെയും പൊതുജനങ്ങളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും നിർദേശിച്ചിരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

അപകടത്തിന് തൊട്ടുമുമ്പും സുരക്ഷാ നടപടികൾ ഉറപ്പാക്കാൻ നിർദേശം നൽകിയിരുന്നു. കാങ്കൺ റെയിൽവേയോടും കരാർ കമ്പനിയോടുമാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടതെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങളിൽ പരിസ്ഥിതി അനുമതിയിലെ വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചുവരികയാണെന്ന് സർക്കാർ അറിയിച്ചു.

അതേസമയം, അപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവും കൂട്ടിരിപ്പുകാരുടെ ചെലവും സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രഖ്യാപിച്ച ധനസഹായം ഉടൻ നൽകണമെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ വേഗത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകണമെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കള്ളാടി തുരങ്കപാത കടന്നുപോകുന്ന പ്രദേശം മണ്ണിടിച്ചിൽ സാധ്യതയുള്ള പരിസ്ഥിതി ദുർബല മേഖലയാണെന്ന് പാരിസ്ഥിതിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ മണ്ണിടിച്ചിലിന് കാരണമാകാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി ആഘാതത്തെക്കുറിച്ച് കൂടുതൽ വ്യക്തത ആവശ്യമാണെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertisement
WhiteswanTV Footer