കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ ഫേവ തടാകത്തിൽ നീന്തുന്നതിനിടെ ബിഹാർ സ്വദേശി മുങ്ങിമരിച്ചു. ബിഹാർ സ്വദേശി രോഹിത് ശർമ (28) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കായി നേപ്പാളിലെത്തിയതായിരുന്നു രോഹിത്.
പൊഖാരയിലെ തൽ ബരാഹി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ഫേവ തടാകത്തിൽ നീന്താനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നീന്തുന്നതിനിടെ സംഘം തടാകത്തിലെ ആഴമേറിയ ഭാഗത്ത് അകപ്പെടുകയായിരുന്നു.
രോഹിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് രോഹിത്തിന്റെ അപ്രതീക്ഷിത മരണം. വിവാഹ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതെന്നാണ് വിവരം.
നേപ്പാൾ ആംഡ് കോൺജ് മേഖലയിലെ ചിചൗര സ്വദേശിയാണ് രോഹിത് ശർമ. അതേസമയം, വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ഫേവ തടാകത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന ആവശ്യം സംഭവത്തിന് പിന്നാലെ ഉയർന്നിട്ടുണ്ട്.











