കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ഹരിദാസന്റെ വിസ്താരത്തോടെ വിചാരണ നടപടികൾ ഏകദേശം പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ.
കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ നിർണായക ഘട്ടങ്ങൾ വിശദീകരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിക്ക് ശേഷമാണ് വിചാരണ സമാപനത്തിലേക്ക് നീങ്ങുന്നത്.
ജോളി പ്രതിയായ കൂടത്തായി കൊലപാതക പരമ്പരയിലെ കേസുകളിൽ ആദ്യം വിധി പറയുക റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ആദ്യ ഭർത്താവായ റോയ് തോമസിന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.




