വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള സാധ്യതയുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അനുമതി നൽകി. ഏകദേശം 24.3 ബില്യൺ ഡോളറാണ് കരാറിന്റെ മൂല്യം.
ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന എഫ്-35 വിമാനങ്ങൾക്കൊപ്പം 49 പ്രാറ്റ് ആൻഡ് വിറ്റ്‌നി എഫ്135 എൻജിനുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും പരിശീലന സംവിധാനങ്ങളും കരാറിൽ ഉൾപ്പെടുന്നു. കരാർ അന്തിമമാകാൻ യുഎസ് കോൺഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.
നിലവിൽ മധ്യപൂർവേഷ്യയിൽ എഫ്-35 വിമാനങ്ങൾ ഉപയോഗിക്കുന്ന ഏക രാജ്യമാണ് ഇസ്രയേൽ. സൗദിക്ക് ഈ വിമാനങ്ങൾ നൽകുന്നത് മേഖലയുടെ സൈനിക സാഹചര്യത്തിൽ മാറ്റമുണ്ടാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. എന്നാൽ നിർദേശിച്ച വിൽപ്പന മേഖലയുടെ സൈനിക സന്തുലിതാവസ്ഥയെ മാറ്റില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിലപാട്.
ഇറാനിൽ നിന്നുള്ള ഭീഷണികൾ നേരിടുന്നതിനും വ്യോമസേന ആധുനികവൽക്കരിക്കുന്നതിനുമാണ് സൗദി എഫ്-35 വിമാനങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. കരാറിനെക്കുറിച്ച് യുഎസ് കോൺഗ്രസിൽ ചില അംഗങ്ങൾ ആശങ്കകൾ ഉയർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.





Really liking the variety of games available here. It is not boring at all and the promotions are actually fair. Five stars for phx777ee.