സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കെ സിയെ കൈവിടാതെ ആലപ്പുഴ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ആലപ്പുഴ.2019-ല്‍ യൂഡിഎഫിന് കേരളത്തില്‍ നഷ്ടമായ ഓരേ ഒരു രാജ്യസഭ സീറ്റ് തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യ സഭ അം​ഗവുമായ കെസി വേണുഗോപാലിനെയാണ്.സീറ്റിങ്ങ് എം പിയായ എം എ ആരിഫിനെ വീണ്ടും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ ബിജെപിയുടെ ശക്തയായ നേതാവ് ശോഭാ സുരേന്ദ്രനെ രംഗത്തിറക്കി മത്സരം കടുപ്പിക്കാന്‍ ബിജെപി നേത്യത്വവും തീരുമാനിക്കുകയായിരുന്നു.ആലപ്പുഴക്കാരുടെ പ്രിയങ്കരാനായ കെസി,കോണ്‍ഗ്രസിനെ സംബന്ധിച്ച് തുറുപ്പ് ചിട്ടായിരുന്നു.

തെരഞ്ഞെടുപ്പിൽ കെ സി സാനിന്ധ്യം അരിയിച്ചതോടെ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ കവാടത്തിലെ ചാരനിറത്തിലുള്ള ശിവന്റെ കൂറ്റന്‍ പ്രതിമയ്ക്ക് എതിര്‍വശത്ത്, ഒരു പ്രാദേശിക കോണ്‍ഗ്രസ് അനുഭാവിയുടെ ഇരുനില വീടിന്റെ മുന്‍വശത്ത് വെളുത്ത ഖാദി ധരിച്ച പാര്‍ട്ടി പ്രവര്‍ത്തകർ അണിനിരന്നു. ‘കെസി’ എന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നേതാവിനെ സ്വാഗതം ചെയ്യാന്‍ അവര്‍ കസേരകള്‍ ക്രമീകരിക്കാനും മൈക്രോഫോണുകള്‍ സ്ഥാപിക്കാനും തീരദേശത്തെ മണലില്‍ ചുവന്ന പരവതാനി വിരിക്കാനുമുളള തിരക്കിലാണ്.അത്രയധികം ജനപ്രിയനാണ് ആലപ്പുഴക്കാര്‍ക്ക് കണ്ണൂരുകാരനായ കെ സി.

2019 ൽ എൽഡിഎഫിനോട് തോറ്റ ഏക സീറ്റ് പിടിച്ചെടുക്കാന്‍ പാര്‍ട്ടി നോക്കുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചെത്തിയതോടെ ആലപ്പുഴ സീറ്റിലെ മത്സരം കോണ്‍ഗ്രസിന് അഭിമാന പോരാട്ടമായി മാറി.
61 കാരനായ കെ സി വേണുഗോപാല്‍ തന്റെ കരിയറിലെ ഒരു പ്രധാന തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. 1996, 2001, 2006 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ ആലപ്പുഴ നിയമസഭാ സീറ്റില്‍ വിജയിച്ച അദ്ദേഹം 2009ലും 2014ലും ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2019ല്‍ പാര്‍ട്ടി അദ്ദേഹത്തെ എഐസിസി സ്ഥാനത്തേക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ആരോഗ്യ നിയമത്തിനുള്ള അവകാശം, ദേശീയ മിനിമം വേതനം പ്രതിദിനം 400 രൂപ, നഗരപ്രദേശങ്ങളില്‍ തൊഴിലുറപ്പ് നിയമം, ലൈഫ് ഇന്‍ഷുറന്‍സ്, തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് എന്നിങ്ങനെ തന്റെ പാര്‍ട്ടിയുടെ അഞ്ച് ഗ്യാരണ്ടികള്‍ പട്ടികപ്പെടുത്തുന്ന ഒരു ഹോര്‍ഡിംഗിന് മുന്നില്‍ അദ്ദേഹം ഇരിപ്പിടം തുടരുന്നു.അസംഘടിത മേഖല, പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ തൊഴില്‍ അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളും കെ സി മുന്നോട്ട് വെച്ചു.തൊഴിലാളികളുടെ പ്രശ്നങ്ങളോടുള്ള അവരുടെ ‘അനാസ്ഥ’യുടെ പേരില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും ആക്ഷേപിക്കാനുള്ള ഒരു അവസരവും വേണുഗോപാല്‍ പാഴാക്കിയില്ല.

അതേസമയം, വേണുഗോപാലിന്റെ തിരിച്ചുവരവില്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സിറ്റിങ്ങ് എം പിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എം എ ആരിഫ് പ്രതികരിച്ചത്.പണപ്പെരുപ്പം , പൗരത്വ ഭേദഗതി നിയമം , ഇലക്ടറല്‍ ബോണ്ടുകള്‍ എന്നിവയില്‍ കേന്ദ്രത്തിനെതിരെയുള്ള ജനരോഷം സിപിഐ എമ്മിന് അനുകൂലമാകുമെന്ന വിശ്വസിത്തിലായിരുന്നു ആരിഫ്. കായംകുളം-എറണാകുളം റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, ആലപ്പുഴ, കായംകുളം റെയില്‍വേ സ്റ്റേഷനുകളുടെ വികസനം എന്നിവയും തന്റെ ഭരണ നേട്ടങ്ങളായി അദ്ദേഹം നിരത്തുകയും ചെയ്തിരുന്നു.

ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനും ആലപ്പുഴയില്‍ നിന്ന് ജനവിധി തേടിയപ്പോൾ പ്രതീക്ഷകള്‍ വനോളമായിരുന്നു.ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലാ എന്ന പതിവ് പല്ലവിയെ ആശങ്കയിലാക്കുന്നതായിരുന്നു ശോഭയുടെ ആലപ്പുഴയിലേയ്ക്കുളള കടന്ന് വരവ്.എക്സിറ്റ് പോൾ ഫലങ്ങൾ പോലും ശോഭയുടെ വിജയസാധ്യത ഉയർത്തി കാട്ടിയിരുന്നു.എന്നാല്‍ ആലപ്പുഴക്കാരുടെ കെസിയെ പരാജയപ്പെടുത്താനുളള ഇരു മുന്നണിയിലെയും നേതാക്കളുടെ ശ്രമങ്ങൾ അവസാനം പാളി പോകുകയാണ് ചെയ്യ്തത്.

Tags :

Greeshma Celine Benny

Recent News

Advertisement