ന്യൂഡൽഹി : അഞ്ച് വർഷത്തിനുള്ളിൽ സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ.
ഈ ജോലികൾ ഞങ്ങളുടെ ജോലികളാണ്. ഇതുകൂടാതെ ചെറുതും ഇടത്തരവുമായ 500 മുതൽ 1000 കമ്പനികൾ വരെ സ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. -എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഒരു സെമികണ്ടക്ടർ നിർമിക്കുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും നിരവധി പേർക്ക് ജോലി ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഉൽപ്പാദനം ഒരു വലിയ അവസരമാണെന്ന് ചൂണ്ടിക്കാട്ടിയ ചന്ദ്രശേഖരൻ, നിർമ്മാണ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഇന്ത്യയ്ക്ക് ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാവില്ലെന്ന് പറഞ്ഞു.
‘വികസിത് ഭാരത്’ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യ വളരെ മികച്ച നിലയിലാണ്. അർദ്ധചാലകത്തിനായി ധോലേരയിൽ വരുന്ന പ്ലാന്റ്, അസമിൽ സ്ഥാപിക്കുന്ന ബാറ്ററി പ്ലാന്റ് എന്നിങ്ങനെ നിരവധി പ്ലാന്റുകൾ തങ്ങൾ സ്ഥാപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

