സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജയശങ്കറിന്റെ കശ്മീര്‍ പരാമര്‍ശം തള്ളി പാകിസ്ഥാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കശ്മീര്‍ പ്രശ്നപരിഹാരം സംബന്ധിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പരാമര്‍ശം തള്ളി പാകിസ്ഥാന്‍. പാകിസ്ഥാന്‍ മോഷ്ടിച്ച പ്രദേശങ്ങള്‍ തിരികെ നല്‍കിയാല്‍, കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രസ്താവനയെയാണ് പാക് വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ തള്ളിയത്. ജയശങ്കറിന്റെ പ്രസ്ഥാവന അടിസ്ഥാന രഹിതമാണ്. ഇത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം, 77 വര്‍ഷമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു.

ജമ്മു -കശ്മീരിന്റെ അന്തിമ പദവി നിർണയിക്കേണ്ടത് സ്വതന്ത്രവും നിഷ്പക്ഷവുമായ ജനഹിത പരിശോധനയിലൂടെ ആകണമെന്നാണ് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ മുൻവിധികൾക്ക് ഈ യാഥാർഥ്യത്തെ മാറ്റാൻ കഴിയില്ല. ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള ഏതൊരു തെരഞ്ഞെടുപ്പ് പ്രക്രിയയും സ്വയം നിർണയാവകാശം നൽകുന്നതിന് പകരമാകില്ല. തോക്കിന്‍മുനയില്‍ നടത്തുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് കശ്മീരി ജനതയുടെ പതിറ്റാണ്ടുകളായുള്ള പരാതികള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാനാകില്ലെന്നും ഷഫ്ഖത്ത് അലി ഖാൻ കൂട്ടിച്ചേര്‍ത്തു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.