പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊലചെയ്യപ്പെട്ട സുധാകരന്റെ ഇളയ മകളായ അഖിലക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്ന് ലക്ഷം രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. പാലക്കാട് നെന്മാറയിലെ പോത്തുണ്ടിയില്‍ നടന്ന ഇരട്ടക്കൊലപാതകം കേരളത്തെ നടുക്കിയ ക്രൂരമായ സംഭവങ്ങളിലൊന്നാണ്.
2025 ജനുവരി 27-നാണ് പോത്തുണ്ടി ബോയൻ കോളനിയില്‍ ലക്ഷ്മി (75), മകൻ സുധാകരൻ (56) എന്നിവർ ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍വാസിയായ ചെന്താമര (57) എന്നയാളാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ചെന്താമര. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ സുധാകരനെയും അമ്മയെയും ആക്രമിച്ചത്.






