കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്കി. മിച്ച ഉല്പാദനവും ക്വിന്റലിന് 400-500 രൂപ ആയി വില കുറഞ്ഞതും കണക്കിലെടുത്ത് പിന്തുണ നൽകണമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സംസ്ഥാനത്തെ മാമ്പഴ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംഭരണ വില ക്വിന്റലിന് 1,616രൂപയായി നിശ്ചയിച്ചു.
മാമ്പഴത്തിന്റെ വില ക്വിന്റലിന് ഏകദേശം 2,12,000 രൂപയില്‍നിന്ന് 23,000 ആയി കുറഞ്ഞു എന്ന് കുമാരസ്വാമി എഴുതിയ കത്തിന് മറുപടിയായാണ് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് തീരുമാനം അറിയിച്ചത്. പ്രതികൂല കാലാവസ്ഥ, പകര്‍ച്ചവ്യാധികള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ എന്നിവയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കുമാരസ്വാമി പറഞ്ഞു.
കര്‍ണാടകയില്‍ നിന്നുള്ള തോതാപുരി മാമ്പഴങ്ങള്‍ ചിറ്റൂരിലേക്ക് കൊണ്ടുവരുന്നതിന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സംസ്ഥാന അതിര്‍ത്തി ജില്ലകളിലെ മാമ്പഴ വ്യാപാരത്തെയും ബാധിച്ചു. കര്‍ണാടകയിലെ ഒരു പ്രധാന വിളയാണ് മാമ്പഴം, ഏകദേശം 1.39 ലക്ഷം ഹെക്ടറില്‍ ഇത് കൃഷി ചെയ്യുന്നു. സംസ്ഥാനം സാധാരണയായി ഓരോ സീസണിലും 8-10 ലക്ഷം ടണ്‍ മാമ്പഴമാണ് ഉത്പാദിപ്പിക്കുന്നത്.
Content: Central government allows procurement of mangoes from farmers in Karnataka






