തിരുവനന്തപുരം: ലത്തീൻ സഭയുടെ അതൃപ്തി മാറ്റാൻ, വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭയിൽ സഭാ പ്രാതിനിധ്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത. സത്യപ്രതിജ്ഞ ചടങ്ങും സഭ ബഹിഷ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയിരിക്കുന്നത്.
കോവളം എംഎൽഎ എം.വിൻസെന്റിനെ ഫിഷറീസ് മന്ത്രിയാക്കണമെന്നായിരുന്നു ലത്തീൻ സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ളൊരു സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം തീരപ്രദേശത്തെ വിഷയങ്ങളിൽ ശ്രദ്ധയോടെയുള്ള ഇടപെടൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സഭയുടെ അതൃപ്തി മാറിയെന്നും തിരുവനന്തപുരം രൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര പറഞ്ഞു.





