ന്യൂഡൽഹി: താൻ നടത്തിയ ‘പാറ്റ’ എന്ന പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവരെയാണ് ആ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യൻ എക്സ്പ്രസ്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വിശദീകരിച്ചത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മുഴുവൻ യുവാക്കളെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും, യുവാക്കളിൽ നിന്നാണ് തനിക്ക് പ്രചോദനവും ഊർജവും ലഭിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീം കോടതിയുടെ വാതിലുകൾ യുവാക്കൾക്കായി എപ്പോഴും തുറന്നിരിക്കുകയാണെന്നും, അവരുടെ കഴിവിനെയും പങ്കാളിത്തത്തെയും കോടതി വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.




