തൃശ്ശൂർ: വന്യജീവികളുടെ ആക്രമണത്തിൽ കൃഷി നാശം സംഭവിക്കുന്ന കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണ്. കർഷകരുടെ ജീവനോപാധികൾ വന്യ മൃഗങ്ങൾ നശിപ്പിക്കുന്നതും നിത്യസംഭവം ആവുകയാണ്.
അങ്കമാലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള കരാറിലെ ആശയക്കുഴപ്പം പരിഹരിച്ച് എത്രയും വേഗം പദ്ധതി പുനർജീവിപ്പിക്കണം.
അങ്കമാലി അയ്യമ്പുഴയിലെ നിർദ്ദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന സർക്കാർ സ്വീകരിക്കണം. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൊളിച്ച ഗ്രാമീണ റോഡുകൾ അടിയന്തരമായി പൂർവ്വ സ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണം.
അങ്കമാലി കുണ്ടന്നൂർ കൊച്ചി ബൈപാസിൻ്റെ സ്ഥലമെടുപ്പ് വിജ്ഞാപനം കാലഹരണപ്പെട്ടത് മൂലം പദ്ധതി അനിശ്ചിതത്വത്തിലാണ്. ഇക്കാര്യത്തിൽ സംസ്ഥാനസർക്കാർ സ്വീകരിക്കേണ്ട നടപടികൾ അടിയന്തരമായി പൂർത്തീകരിച്ച് നോട്ടിഫിക്കേഷൻ പുനർപ്രസിദ്ധീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
NH66 – NH 544 എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന കൊടുങ്ങല്ലൂർ അങ്കമാലി ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കുന്നതിനുള്ള പിന്തുണ സംസ്ഥാന സർക്കാർ നൽകണം.
ഇൻഫോപാർക്കിന്റെ മൂന്നാംഘട്ടം നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ എൻഎച്ച് 544 – NH 66 ഉം തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻ്റർകണക്ടിംഗ് നാഷണൽ ഹൈവേ വളരെ അനിവാര്യമാണ്. ഈ പദ്ധതിക്ക് വേണ്ടി ശക്തമായ നടപടികൾ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.
പതിനാലാം ധനകാര്യ കമ്മീഷൻഗ്രാൻഡ് വകമാറ്റിചെലവഴിച്ചത് മൂലം പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ലഭിക്കാത്തത് തദ്ദേശസ്ഥാപനങ്ങൾക്ക് ഉൾപ്പെടെ വൻ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാർ നിസ്സംഗതാ വെടിഞ്ഞ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് എത്രയും വേഗം നേടിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളും ബെന്നി ബഹനാൻ എം പി , എംപിമാരുടെ യോഗത്തിൽ ഉന്നയിച്ചു.
മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച എം പി മാരുടെ ഓണ്‍ലൈന്‍ യോഗത്തിൽ മന്ത്രിമാരും വകുപ്പ് മേധാവികള്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.










