ന്യൂഡൽഹി: ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ വിദ്യാർത്ഥിനികളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ച് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ഗുരുതരമായ പരാതി ഉയർന്നു. പ്രധാനമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥിനികളാണ് പരാതിയുമായി മുന്നോട്ടുവന്നത്. വിദ്യാർത്ഥികളോട് അപമാനകരമായ ഭാഷയിൽ സംസാരിക്കുകയും ശാരീരിക ബന്ധത്തിലേക്ക് പ്രേരിപ്പിക്കാനായി സമ്മർദം ചെലുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനുശേഷം സ്ഥാപനത്തിന്റെ ഭാഗമായിരുന്ന സ്വാമിയെ പുറത്താക്കാൻ മാനേജ്മെന്റ് നിർണ്ണയിചിരിക്കുകയാണ്.
മൂല്യധിഷ്ഠിതമായ പഠനത്തിന് വേണ്ടി SSIIM-ൽ സ്കോളർഷിപ്പ് ലഭിച്ച നിരവധി പെൺകുട്ടികൾ, അധ്യാപകരും ജീവനക്കാരും മൊഴി നൽകുകയും 17 പേരുടെ മൊഴി പൊലീസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. സ്വാമി, വിദ്യാർഥികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായും പലവിധ മോശം പ്രവർത്തനങ്ങൾക്കായി നിർബന്ധം ചെലുത്തിയതായും പരാതിയിൽ പറയുന്നു.കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്ഥാപനത്തിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതി നിലവിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അവസാനമായി സ്വാമിയെ ആഗ്രയിൽ കണ്ടെത്തിയിട്ടുണ്ട്.
നിരന്തരമായ അന്വേഷണത്തിൽ, സ്വാമി ഉപയോഗിച്ച വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരുന്നതായി കണ്ടെത്തിയതോടൊപ്പം, അതിന്റെ രൂപം വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളുമായി സാമ്യമുള്ളതാണെന്നും പൊലീസിന്റെ അന്വേഷണത്തിൽ പുറത്ത് വന്നു.










