ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ മിസൈൽ ആക്രമണത്തിൽ ഇറാനിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. 20ലധികം പ്രവിശ്യകളിൽ നടന്ന ആക്രമണങ്ങളിൽ സിവിലിയൻ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിൽ ഒരു സ്കൂളിലുണ്ടായ ആക്രമണത്തിൽ മാത്രം 85 കുട്ടികൾ കൊല്ലപ്പെട്ടു. ആണവ വിഷയങ്ങളിലുള്ള തർക്കങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് കരുതുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയും അനുയായികളും ഇന്നലെ കൊല്ലപ്പെട്ടിരുന്നു.






