തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ പരിശോധനയെ തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് നഷ്ടപരിഹാര തുക കൈമാറിയത്.
സിപിഎം പ്രവർത്തകരാണ് പ്രതിഷേധത്തിനിടെ ടാക്സി തകർത്തതെന്നാണ് ആരോപണം. വാഹനത്തിനുണ്ടായ മുഴുവൻ നഷ്ടത്തിന്റെയും തുകയായ ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം.
നേരത്തെ വാഹനത്തിന് ഉണ്ടായ നഷ്ടം സിപിഎം നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി നഷ്ടപരിഹാരം നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നതിനിടെയാണ് നഷ്ടപരിഹാര നടപടി.




