കൊല്ലം: 280 ഗ്രാം ഹാഷിഷ് ഓയിലുമായി കാപ്പാ കേസുകളിലെ പ്രതിയെ പത്തനാപുരം എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പാതിരിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിലാണ് 208.52 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പത്തനംതിട്ട ജില്ലയിലെ അടൂർ കുന്നിട ദേശത്ത് ഉഷ ഭവനിൽ രമേഷ് കുമാർ മകൻ ഉമേഷ് കൃഷ്ണ (38) ആണ് പിടിയിലായത്. ഇയാൾ നിരവധി കാപ്പാ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതിയായ പത്തനംതിട്ട ഏഴംകുളം നെടുമൺ ദേശത്ത് പാറവിള വീട്ടിൽ ജോസഫ് ബിനോയി മകൻ വിനീത് പരിശോധനയ്ക്കിടയിൽ സ്ഥലത്തുനിന്ന് ഓടിപ്പോയതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചില്ല. ഇയാൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി എക്സൈസ് അറിയിച്ചു.
ഈ മേഖലയിൽ ഗഞ്ചാവ്, ഹാഷിഷ് ഓയിൽ ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ സ്ഥിരമായി കച്ചവടം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
എക്സൈസ് ഇൻസ്പെക്ടർ ഷിജിന എസ്യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) സുനിൽകുമാർ വി, അനിൽ വൈ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, റോബി സി.എം, അരുൺ ബാബു, കിരൺകുമാർ, വിനീഷ് വിശ്വനാഥ് എന്നിവരും പങ്കെടുത്തു.
പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.










