ന്യൂഡൽഹി: 27.2 ശതമാനം യുവാക്കൾ ഉള്ള രാജ്യമാണ് ഇന്ത്യ. കൊറോണക്ക് ശേഷം തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമായപ്പോൾ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകിയെന്ന് നീതി ആയോഗ് അവകാശപ്പെടുന്നു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലയുടെ പങ്ക് ദിനംപ്രതി വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സേവനമേഖലയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ നാലു കോടി തൊഴിൽ വർദ്ധിച്ചു എന്നുള്ള നീതി ആയോഗിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ഭാരത സർക്കാരിന്റെ ഒരു വിദഗ്ധ ഉപദേശക സമിതിയാണ് നീതി ആയോഗ്. പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി ഒന്നിന് നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്. ദേശീയ അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക നയവിഷയങ്ങളിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
കൃഷി കഴിഞ്ഞാൽ ഏറ്റവും അധികം തൊഴിൽ നൽകുന്നത് സേവനമേഖലയാണെന്ന് നീതി ആയോഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ആകെ മൂല്യ വർദ്ധനവിന്റെ 55% ത്തിലധികം വഹിക്കുന്നത് നീതി ആയോഗാണ്. ഇന്ത്യയിൽ അത് 30% ആണ്. 2023-24ൽ 18.8 കോടി തൊഴിലാളികളാണ് രാജ്യത്തെ സേവനമേഖലയിൽ ഉള്ളത്. നഗരങ്ങളിൽ 61 ശതമാനവും ഗ്രാമീണ മേഖലകളിൽ 19 ശതമാനവുമാണുള്ളത്.




