ന്യൂഡൽഹി: ജെഡിയു നേതാവ് ഹരിവൻശ് നാരായൺ സിങ് വീണ്ടും രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവനായാണ് അദ്ദേഹം രാജ്യസഭാ ഉപാധ്യക്ഷനാകുന്നത്. മുൻ കാലാവധി ഏപ്രിൽ 9-ന് അവസാനിച്ചിരുന്നു. തുടർന്ന് രാഷ്ട്രപതി അദ്ദേഹത്തെ വീണ്ടും രാജ്യസഭാംഗമായി നാമനിർദേശം ചെയ്തതിന് പിന്നാലെയാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഹരിവൻശിന്റെ അനുഭവ സമ്പത്ത് സഭയുടെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മോദി അഭിപ്രായപ്പെട്ടു.
ഇന്ന് മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർയുടെ ജന്മദിനമാണെന്നും, അദ്ദേഹത്തെ കുറിച്ച് ഹരിവൻശ് ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. പത്രപ്രവർത്തന രംഗത്ത് ദീർഘകാല പരിചയമുള്ള വ്യക്തിയാണ് ഹരിവൻശ് നാരായൺ സിങ്. അദ്ദേഹത്തിന്റെ അനുഭവം രാജ്യസഭയ്ക്ക് കൂടുതൽ ഗുണകരമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.




