തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര പരാമർശം. കഴിഞ്ഞ എട്ടാം തീയതിയാണ് വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയതെങ്കിലും, ആത്മഹത്യക്കുറിപ്പ് പൊലിസിന് ലഭിച്ചതോടെയാണ് ആത്മഹത്യയെന്ന സ്ഥിരീകരണത്തിേലേക്ക് പൊലീസ് എത്തുന്നത്.
ജോസ് ഫ്രാങ്ക്ള്‍ ലോൺ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ച് ലൈംഗിക പീഡനത്തിനും, നിരന്തര മാനസിക പീഡനത്തിനും ഇരയാക്കി. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ പെരുമാറാമോ, എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല, വൃത്തികെട്ടു ജീവിക്കേണ്ടിവരും, അതിനാൽ മാത്രമാണ് മരിക്കുന്നത് എന്നണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. പോലീസ് ഇതിനകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






