ഡൽഹി: 2025-ലെ ഇന്ത്യയിലെ ജനസംഖ്യ കണക്ക് പുറത്ത് വിട്ട് ഐക്യരാഷ്ട്രസഭ. ഇന്ത്യയിലെ ജനസംഖ്യ 2025-ൽ 146 കോടി ആയിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ 2025 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. 2024 റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 144 കോടിയായിരുന്നു.
ഇന്ത്യയിൽ ജനസംഖ്യ കുറയാൻ തുടങ്ങുന്നതിനുമുമ്പ് ഏകദേശം 170 കോടിയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ മൊത്തം ജനനനിരക്ക് (TFR) കുറയുന്നതായും റിപ്പോർട്ട് പറയുന്നുണ്ട്. ഒരു സ്ത്രീക്ക് 2.1 കുട്ടികൾ എന്ന റീപ്ലേസ്മെന്റ് ലെവലിനേക്കാൾ താഴെയാണ് നിലവിലെ ജനന നിരക്ക്. 2024-ലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറി.





