Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്തെങ്ങും ഭീകരാക്രമണങ്ങൾക്ക് പദ്ധതി; അന്വേഷണ റിപ്പോർട്ട് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനം സംബന്ധിച്ച അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന ഒരു തീവ്രവാദ ശൃംഖലയുടെ ഞെട്ടിക്കുന്ന വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീനഗറില്‍ നിന്നും അനന്തനാഗില്‍ നിന്നുമുള്ള രണ്ട് വനിതാ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രധാന അംഗങ്ങളെ, കശ്മീരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് മൗലവി ഇര്‍ഫാന്‍ എന്ന മതപണ്ഡിതനാണ് തീവ്രവാദ ആശയങ്ങള്‍ പഠിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഉന്നത വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, മൗലവി ഇര്‍ഫാന്‍ ഈ സംഘത്തിന് ‘ഗസ്വെ ഹിന്ദ്’ പോലുള്ള തീവ്രവാദ ആശയങ്ങൾ പരിചയപ്പെടുത്തി. മൗലവിയില്‍നിന്നാണ് ഇന്ത്യയിലുടനീളം ‘ഓപ്പണ്‍ സ്ലീപ്പര്‍ സെല്ലുകള്‍’ ഉണ്ടാക്കാനും കൂടുതല്‍ ആളുകളെ ചേര്‍ത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കാനും തീവ്രവാദികളായ അംഗങ്ങള്‍ക്ക് പ്രേരണ ലഭിച്ചത്.

ഇതുവരെ അറസ്റ്റിലായവരാണ് പ്രധാന സംഘമെന്നും അവര്‍ ആക്രമണങ്ങള്‍ക്കായി ചിട്ടയായ ആസൂത്രണം ആരംഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ‘ക്രമരഹിതമായി ആക്രമിക്കുന്നത് തങ്ങളുടെ ലക്ഷ്യം നിറവേറ്റില്ലെന്ന് അവര്‍ക്ക് വ്യക്തമായിരുന്നു. ഡല്‍ഹിയാണ് അധികാരകേന്ദ്രമെന്നും തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമിടുക എന്നതായിരുന്നു അവരുടെ ദീര്‍ഘകാല ലക്ഷ്യമെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.’ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

അറസ്റ്റിലായ വനിതാ ഡോക്ടര്‍മാരില്‍ ഒരാളുടെ ബ്രെസ്സ കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇപ്പോള്‍ അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാഹനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഇത് കണ്ടെത്താനായി ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അറസ്റ്റിലായ ഡോക്ടര്‍ രണ്ടാമതൊരു ബ്രെസ്സ കാര്‍ കൂടി ഉപയോഗിച്ചിരുന്നതായും, അത് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേസമയം, പ്രധാന പ്രതികളായ ആദിലും മുസമ്മിലും ഈ വര്‍ഷം ആദ്യം തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നതായും, അവിടെ വെച്ച് തങ്ങളുടെ ഹാന്‍ഡ്​ലറുമായി കൂടിക്കാഴ്ച നടത്തിയതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. തുര്‍ക്കിയിലെ ഇവരുടെ താമസവും യാത്രകളും ഹാന്‍ഡ്​ലറാണ് ഒരുക്കിയതെന്നും ഇത് സംഘടിതമായ ഒരു അന്താരാഷ്ട്ര പിന്തുണയെയാണ് സൂചിപ്പിക്കുന്നതെന്നും ഏജന്‍സികള്‍ സംശയിക്കുന്നു. ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന ഈ സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നതാണ്.

രണ്ട് വനിതാ ഡോക്ടര്‍മാര്‍ തമ്മിലുള്ള 400-ല്‍ അധികം എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ പണം കൈമാറ്റം, മറ്റ് സൗകര്യങ്ങള്‍, സുരക്ഷിതമായ ഒളിത്താവളങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് 2023-നും 2024-നും ഇടയില്‍ ഇസ്താംബൂളില്‍ നിന്നും ദോഹയില്‍ നിന്നും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി നിരവധി തവണ വിദേശ പണം ലഭിച്ചതായും, ഇത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിങ് ആണെന്നും കരുതപ്പെടുന്നു.

രണ്ട് സ്ത്രീകളും ബംഗ്ലാദേശിലെ ധാക്ക മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ശ്രീനഗറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് ഇവര്‍ മൗലവി ഇര്‍ഫാനുമായി ബന്ധപ്പെടുന്നത്. ഈ കാലഘട്ടത്തെയാണ് ഇവരുടെ തീവ്രവാദത്തിലേക്കുള്ള ‘വഴിത്തിരിവായി’ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. ഈ ശൃംഖല വളരെ സംഘടിതവും, ഡിജിറ്റല്‍ വൈദഗ്ധ്യമുള്ളതും, വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതുമാണെന്ന് വൃത്തങ്ങള്‍ പറയുന്നു.

ഈ വിവരങ്ങളെല്ലാം, ഒരു വലിയ ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ പ്രതികളുടെ തുര്‍ക്കി, ഖത്തര്‍ ബന്ധങ്ങളും, സംഘത്തിന് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ലഭിച്ചതിന്റെ ഉറവിടവും പരിശോധിച്ചുവരികയാണ്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബ്രെസ്സ കാറിനായുള്ള തിരച്ചിലിനൊപ്പം തന്നെ വളര്‍ന്നുവരുന്നതും, അപകടകരവുമായ ഈ സ്ലീപ്പര്‍ സെല്‍ ശൃംഖലയിലെ കൂടുതല്‍ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമവും ഊര്‍ജിതമാക്കിയിട്ടുള്ളതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി, നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്ന് കണ്ടെടുത്ത അധികൃതര്‍ ഡിജിറ്റല്‍ തെളിവുകള്‍, പണമിടപാട് രേഖകള്‍, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങള്‍ എന്നിവയും പരിശോധിച്ചുവരികയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ്, ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം വേഗത കുറഞ്ഞെത്തിയ ഒരു കാര്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് 2,900 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്. ഇന്ത്യയിലുടനീളം ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒരു വലിയ ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഈ സ്‌ഫോടകവസ്തുക്കളുടെ കണ്ടെത്തലാണ്.

Recent News

Advertisement
WhiteswanTV Footer