ടെഹ്റാൻ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാൻ വിപ്ലവ സേന ഐആർജിസിയാണ് ഇക്കാര്യം അവകാശപ്പെട്ടത്.
ആക്രമണത്തിന് പിന്നാലെ നെതന്യാഹുവിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഐആർജിസി പ്രസ്താവിച്ചു. ആക്രമണത്തിൽ അദ്ദേഹത്തിന് പരിക്കേറ്റോയെന്ന കാര്യവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതുവരെ സംഭവത്തെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.
മിസൈലുകൾ ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ ലക്ഷ്യത്തിലെത്തിയത് എന്നതിലും വ്യക്തതയില്ല. ഇതിനിടെ മേഖലയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്നും ആശങ്ക ഉയരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






