ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന ഇന്ധന വില ഉയർന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വിമാന കമ്പനികൾ. ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അറിയിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു. അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന ഇന്ധന വില കിലോലിറ്ററിന് 2 ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണ്. ഇതേ തുടർന്ന് ഇന്ത്യയിലെ പല വിമാന കമ്പനികളും സാമ്പത്തികമായി നഷ്ടത്തിലാണ്. വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൻ്റെ 30-40 ശതമാനമായിരുന്ന ഇന്ധനച്ചെലവ് ഇപ്പോൾ 55-60 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ ഇന്ധനത്തിന്മേലുള്ള 11% എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വിവിധ സംസ്ഥാനങ്ങൾ ഈടാക്കുന്ന ഉയർന്ന വാറ്റ് (VAT) കുറകാണാമെന്നും എഫ്ഐഎ ആവശ്യപ്പെട്ടു.




