Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തട്ടിപ്പുകാരുടെ താവളമായി കണ്ണൂർ; അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ടത് 50,000 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നിക്ഷേപ തട്ടിപ്പുകളുടെയും ഓൺലൈൻ കുംഭകോണങ്ങളുടെയും കേന്ദ്രമായി കണ്ണൂർ ജില്ല മാറുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ തട്ടിപ്പ് കമ്പനികളിലൂടെ കണ്ണൂരുകാർക്ക് ഏകദേശം 50,000 കോടി രൂപയോളം നഷ്ടപ്പെട്ടതായാണ് സൂചനകൾ. അർബൻ നിധി, സെയ്ഫ് ആൻഡ് സ്ട്രോങ്ങ്, ഹൈറിച്ച്, റോയൽ ട്രാവൻകൂർ തുടങ്ങിയ വൻകിട തട്ടിപ്പുകൾക്ക് പിന്നാലെ ‘സീഡ് സൊസൈറ്റി’ എന്ന പേരിൽ നടന്ന സ്കൂട്ടർ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സ്ത്രീകളെ ലക്ഷ്യമിട്ട് പകുതി വിലയ്ക്ക് സ്കൂട്ടർ കേന്ദ്ര സർക്കാർ പദ്ധതിയാണെന്ന് വിശ്വസിപ്പിച്ച് പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്താണ് നൂറുകണക്കിന് സ്ത്രീകളെ തട്ടിപ്പിനിരയാക്കിയത്. തൊടുപുഴ സ്വദേശി അനന്തുകൃഷ്ണൻ എന്നയാളാണ് ഈ പദ്ധതിയുടെ സൂത്രധാരൻ. ലോട്ടറി തൊഴിലാളികൾ, കർഷക തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരിൽ നിന്നാണ് പ്രധാനമായും പണം തട്ടിയത്.

ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ഉദ്ഘാടനങ്ങൾ നടത്തിയാണ് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചത്. കണ്ണൂർ ജില്ലയിൽ മാത്രം 2000-ലേറെ സ്ത്രീകളെ അംഗങ്ങളാക്കി. സംസ്ഥാനത്തുടനീളം 62 സൊസൈറ്റികൾ രൂപീകരിച്ചു. മൂന്ന് ബാങ്ക് അക്കൗണ്ടുകൾ വഴി കണ്ണൂരിൽ നിന്ന് മാത്രം 350 കോടി രൂപ അനന്തുകൃഷ്ണൻ സമാഹരിച്ചതായാണ് വിവരം. ഈ പണം ഉപയോഗിച്ച് ഇടുക്കിയിലും കർണാടകയിലും ഇയാൾ ഭൂമി വാങ്ങിക്കൂട്ടി.നവംബറിൽ പണമടച്ചിട്ടും സാധനങ്ങൾ ലഭിക്കാതായതോടെയാണ് തളിപ്പറമ്പ്, മയ്യിൽ, പയ്യന്നൂർ, കുത്തുപറമ്പ് ഉൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിൽ പരാതികൾ പ്രവഹിച്ചത്. അയ്യായിരം രൂപ മുതൽ 60,000 രൂപ വരെ നഷ്ടപ്പെട്ട സാധാരണക്കാരായ വീട്ടമ്മമാരാണ് ഇപ്പോൾ നീതിക്കായി പോലീസിനെ സമീപിച്ചിരിക്കുന്നത്. അർബൻ നിധി തട്ടിപ്പിന്റെ ആഘാതം മാറും മുൻപേ ഉണ്ടായ ഈ വൻ കുംഭകോണം ജില്ലയെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisement
WhiteswanTV Footer