ചെന്നൈ: കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് വീഡിയോ കോൾ മുഖേന സംസാരിച്ചു. ചെന്നൈയിലെ സ്വന്തം വീട്ടിൽ നിന്ന് നടന്ന ഈ വിളിയിൽ, 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എല്ലായ്പ്പോഴും ഉണ്ടാകുമെന്ന്, ഉടൻ നേരിൽ കാണുമെന്നും ഉറപ്പ് നൽകി. വീഡിയോ കോളിന്റെ ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീട്ടിലെ വിളിക്ക് മുൻപ് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ വിജയ് ഫോണിൽ വിളിക്കുമെന്ന് അറിയിച്ചിരുന്നു. “നടക്കാൻ പാടില്ലാത്തത് സംഭവിച്ചു, കുടുംബത്തിന്റെ നഷ്ടം തിരിച്ച് നൽകാനാവില്ല” എന്നും വിജയ് പറഞ്ഞു. അപകടത്തിനു ഒൻപതാം ദിവസം വിജയ് ആദ്യമായി കുടുംബങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു.
ടിവികെ ജനറൽ സെക്രട്ടറി അരുൺ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരിൽ ഉണ്ടായിരിക്കുന്നു. വിജയ് കരൂരിലേക്ക് പോകുമോയെന്ന കാര്യത്തിൽ ഇപ്പോൾ സ്ഥിരീകരണം ലഭിച്ചിട്ടില്ല.




