ലണ്ടൻ: കേംബ്രിഡ്ജ്ഷയർ പ്രദേശത്ത് ട്രെയിനിൽ നടന്ന കത്തി അക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ‘നടുക്കുന്ന ആക്രമണം’ എന്ന് വിശേഷിപ്പിച്ചു.
പ്രാദേശിക സമയം വൈകുന്നേരം 6.25 ഓടെ ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കുള്ള തിരക്കേറിയ സർവീസിലായിരുന്നു സംഭവം നടന്നത് . സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഇത് ഭീകരാക്രമണമാണോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ട്രാൻസ്പോർട്ട് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
പ്രദേശത്തെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. സുരക്ഷയ്ക്ക് പൊലീസ് നിർദേശങ്ങൾ പാലിക്കണമെന്ന് പ്രധാനമന്ത്രി സ്റ്റാർമർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




