സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഗർഭിണിയായ യുവതിയുടെ വീട്ടിൽ കയറി ഭീഷണിപെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പണം അടക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ഒരാൾ പിടിയിലായി. തേനാരി മണിയഞ്ചേരി സ്വദേശിയായ ജയപ്രകാശ് (44) ആണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ആണ് സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവിന് മുമ്പ് നൽകിയ പണം തിരികെ ലഭിക്കാത്തതിനെതിരെ മനസ്സിൽ പക തോന്നിയ ജയപ്രകാശ്, ഇരുമ്പുവടി ഉപയോഗിച്ച് പരാതിക്കാരന്റെ എലപ്പുള്ളി തേനാരി ഒകരപള്ളത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറി വീടിന്റെ ജനൽച്ചില്ലുകളും കാർന്റെ മുൻവശത്തെ ഗ്ലാസും തകർത്തു.സമീപകാലത്ത് മാത്രമേ വീടിന്റെ മുൻവശത്ത് പാർക്കിട്ടിരുന്ന കാറിന്റെ ഗ്ലാസും തകർന്നുള്ളൂ. പൊലീസ് അന്വേഷണത്തിൽ പ്രകാരം ഏകദേശം 2 ലക്ഷം രൂപയുടെ നാശനഷ്ടമാണ് പ്രതി ഉണ്ടാക്കിയതെന്ന് അറിയുന്നു.

പ്രതി നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കസബ പൊലീസ് സ്റ്റേഷനിലും കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലുമായി ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്.കസബ ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ എച്ച്. ഹർഷദ്, ഗ്രേഡ് എസ്ഐ ആർ. രാജീവ്, സീനിയർ സിപിഒ പി. രാജീവ് എന്നിവരും ഉൾപ്പെട്ട പൊലീസിന്‍റേതായ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.