Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിനെതിരെ ഉഷയുടെ മകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ചയില്ലെന്ന അന്വേഷണ സമിതിയുടെ വിലയിരുത്തലിനെതിരെ കുടുംബം രംഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയുടെ മകൻ ഷിബിൻ ജോസഫ് ആണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെതിരെ പ്രതികരിച്ചത്.

“ഞങ്ങളാണ് കത്രിക വിഴുങ്ങിയതെന്ന പോലെ കാര്യങ്ങൾ മാറിയിരിക്കുകയാണ്. റിപ്പോർട്ടിൽ ഡോക്ടർക്കോ നഴ്സിനോ തെറ്റില്ലെന്നാണ് പറയുന്നത്. ഇത്രയും ദുരിതം അനുഭവിച്ച ഞങ്ങൾക്ക് നീതി വേണം,” എന്ന് ഷിബിൻ ജോസഫ് പറഞ്ഞു. ആശുപത്രിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. “അവർക്കൊരു അബദ്ധം പറ്റിയെന്ന് പോലും ആരും സമ്മതിക്കുന്നില്ല. ഇനി ഒരാൾക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. തെറ്റ് ചെയ്തവരെ ശിക്ഷിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ ശസ്ത്രക്രിയ സമയത്ത് സർജൻ തയ്യാറാക്കിയ നോട്ടുകൾ കൃത്യമാണെന്നും ഡോക്ടറുടെ ഭാഗത്ത് പിഴവില്ലെന്നും വ്യക്തമാക്കുന്നു. ശസ്ത്രക്രിയയ്ക്കിടെ സ്ക്രബ് നഴ്സ് മാത്രമാണ് സന്നിഹിതയായിരുന്നു. ഉപകരണങ്ങൾ മുഴുവൻ ഉണ്ടോ എന്ന് ഡോക്ടർ നഴ്സിനോട് ഉറപ്പാക്കിയ ശേഷമാണ് തുന്നൽ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്ത്രക്രിയ നടക്കുന്നതിനിടെ മറ്റൊരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടും ജോലി ചെയ്യേണ്ടിവന്നതായി നഴ്സ് മൊഴി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ കുറവും പ്രോട്ടോക്കോൾ പൂർണമായി പാലിക്കാനായില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ക്ക് കൈമാറും.

Advertisement
WhiteswanTV Footer