തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സർക്കാർ പ്രഖ്യാപിച്ച് നടപ്പിലാക്കിയ ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി മടങ്ങിയെത്തിയ പ്രവാസികൾക്ക് യഥാർത്ഥ സുരക്ഷ നൽകുന്നതായില്ലെന്നാണ് വിലയിരുത്തൽ. പദ്ധതി ആരംഭത്തിൽ പ്രതീക്ഷിച്ചതുപോലെ എല്ലാവരെയും ഉൾപ്പെടുത്തി ഒരു സുരക്ഷാ കവചം ഒരുക്കാൻ വേണ്ട നടപടികൾ ഇപ്പോഴും പൂർണ്ണമായിട്ടില്ല.
പദ്ധതിയിൽ ആനുകൂല്യങ്ങളായി 5 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ്, 10 ലക്ഷം രൂപ അപകട ഇൻഷുറൻസ് ലഭിക്കും. എന്നാൽ, കോവിഡ് കാലഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളുടെ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധി പദ്ധതിയിൽ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രവാസി ഐഡി, എൻആർകെ ഐഡി, സ്റ്റുഡന്റ് ഐഡി ഇല്ലാത്തവർക്ക് രജിസ്ട്രേഷൻ പോലും ചെയ്യാൻ കഴിയാതെ പോവുന്നത് വലിയ തടസ്സമായി മാറി.
മടങ്ങിയെത്തിയ പ്രവാസികളും ഉൾപ്പെടെ, എല്ലാ പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിൽ പദ്ധതിയെ തിരുത്തണെമെന്നാണ് . സർക്കാർ അതിനായുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം പദ്ധതി ലക്ഷ്യം സഫലമാകില്ലെന്ന വിമർശനമാണ് ഉയരുന്നത്.










