ഇടുക്കി: ഇടുക്കിയിൽ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കി. സ്ഥലപരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് 7. 30ന് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സുരക്ഷയ്ക്കായി 200 പോലീസുകാരെ നിയോഗിക്കും. വേണ്ടിവന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണവിധേയം അല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കാരിന് നാലാം വാർഷിക ആഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സർക്കാർ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിനു ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലേക്കെത്തുന്നത്.






