പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർ പൊലീസ് അറസ്റ്റ് ചെയ്തു. കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്ലിയാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പാലക്കാട് നോർത്ത് പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം സാക്ഷിയെയാണ് ഇരുവരും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
സ്വാധീനിക്കാൻ വേണ്ടി പ്രതികൾ സാക്ഷിയുടെ വീട്ടിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 2021 നവംബർ 15-ന് ഭാര്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ മമ്പുറത്തിനു സമീപത്തുവെച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചുവെന്നാണ് പ്രതികൾ മൊഴി നൽകിയത്. സഞ്ജിത്തിനെ രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണു അന്വേഷണ സംഘം കണ്ടെത്തിയത്.




