തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലേക്ക്. പാനൂർ കുരാറ സ്വദേശി കുനിയിൽ വീട്ടിൽ പി.പി. രാജേഷിനാണ് തലക്ക് ഗുരുതര പരിക്കേറ്റത്. രാജേഷിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാസഞ്ചർ ലോബിയിലെ ഇരിപ്പിടത്തിൽ ഇരിക്കാനായി സമീപ സീറ്റിലിരുന്നയാളെ അല്പം മാറിനിൽക്കാൻ ആവശ്യപ്പെട്ടത് വാക്കുതർക്കത്തിലേക്കും തുടർന്ന് മർദ്ദനത്തിലേക്കുമാണ് മാറിയതെന്ന് രാജേഷ് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പിടിച്ചു നിലത്തിട്ടതോടെയാണ് തലയ്ക്ക് പരിക്ക് പറ്റിയത്.




