കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളും ഇറാൻ യുദ്ധത്തെത്തുടർന്നുള്ള പ്രാദേശിക അസ്ഥിരതയും കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയെ സാരമായി ബാധിച്ചു. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 39.2 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കുവൈത്തിന്റെ വ്യാപാര മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
2025-ന്റെ ആദ്യ പാദത്തിൽ 91.95 കോടി ദിനാറായിരുന്ന കയറ്റുമതി, ഈ വർഷം ഇതേ കാലയളവിൽ 55.87 കോടി ദിനാറായി കുറഞ്ഞു. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ മാത്രം കയറ്റുമതിയിൽ 11.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എണ്ണയിതര ഉത്പന്നങ്ങളുടെ പ്രധാന വിപണികളായി യൂറോപ്യൻ രാജ്യങ്ങളും ജിസിസി രാജ്യങ്ങളും ഇപ്പോഴും തുടരുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ ഘടകം. മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ രണ്ട് മേഖലകളിലേക്കാണ് പോകുന്നത്. ഇതിൽ യൂറോപ്പിലേക്ക് 29.18 കോടി ദിനാറിന്റെയും (52.2%) ജിസിസി രാജ്യങ്ങളിലേക്ക് 21.13 കോടി ദിനാറിന്റെയും (37.8%) കയറ്റുമതിയാണ് നടന്നത്.
മേഖലയിലെ സംഘർഷം മൂലം വിതരണ പാതകൾ തടസ്സപ്പെട്ടതോടെ അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലേക്കുള്ള വ്യാപാരത്തിൽ വലിയ കുറവ് രേഖപ്പെടുത്തി. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കഴിഞ്ഞ മാർച്ചിൽ പൂർണ്ണമായും നിലച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും സുരക്ഷാ ആശങ്കകളും കാരണം ക്രൂഡ് ഓയിൽ കയറ്റുമതി പോലും ഏപ്രിൽ മാസത്തിൽ ചരിത്രത്തിലില്ലാത്ത വിധം സ്തംഭിച്ച സാഹചര്യത്തിൽ, എണ്ണയിതര മേഖലയിലുണ്ടായ ഈ ഇടിവ് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾക്ക് വലിയ തിരിച്ചടിയാണ്. ഏഷ്യ, അമേരി






