Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരി വേട്ട; 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 1,190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിനിയെ അറസ്റ്റു ചെയ്തു.വിപണിയില്‍ 35 ലക്ഷത്തിലധികം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. ബാങ്കോക്കില്‍ നിന്നും വന്ന വിമാനത്തിലായിരുന്നു ലഹരിക്കടത്ത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ നിന്നാണ് തായ് എയര്‍ലൈന്‍സില്‍ നിന്ന് യുവതിയെ പിടികൂടുന്നത്. ഈ മാസം ഇത് ആറാം തവണയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Read more

മാളയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

തൃശ്ശൂര്‍: മാളയില്‍ മദ്യലഹരിയില്‍ കാര്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ IPS ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയിട്ടുള്ളത്. ഇന്നലെ രാത്രി മദ്യലഹരിയില്‍ അനുരാജ് കാറുമായി അമിതവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിച്ചു. ഇതിന് ശേഷവും ഇയാള്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. പിന്നാലെ മേലടൂരില്‍ വെച്ച് കാര്‍ […]
Read more

നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന സംഘത്തെ പിടിച്ചു

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ മോഷ്ടിച്ച് സമ്പന്നര്‍ക്ക് വില്‍ക്കുന്ന സംഘം പിടിയില്‍. ഡല്‍ഹിയിലെ ദ്വാരകയില്‍നിന്നാണ് മൂന്നംഗസംഘം പിടിയിലായത്. സംഘത്തിന്റെ കൈയില്‍നിന്നും നാലുദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിനെ രക്ഷിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സംഘത്തിലെ പ്രധാനിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് വ്യക്തമാക്കി. ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും എന്‍സിആറും(National Capital Region) കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി കുഞ്ഞുങ്ങളെ മോഷ്ടിക്കുകയും ഡല്‍ഹിയില്‍ വില്‍ക്കുകയുമാണ് സംഘം ചെയ്തുവന്നിരുന്നത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; വിധി പറയുന്നത് വീണ്ടും നീട്ടി കോടതി

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനം വൈകും. മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റി വെച്ചു. ഇത് പതിനൊന്നാം തവണയാണ് കേസ് നീട്ടി വെക്കുന്നത്. റിയാദിലുള്ള നിയമസഹായസമിതിയാണ് ഇക്കാര്യം അറിയിച്ചത്. മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ റഹീമും കുടുംബവും നിയമസഹായസമിതിയും. ഓണ്‍ലൈനായിരുന്നു കേസ് പരിഗണിച്ചത്. മോചനത്തിന് തടസങ്ങളില്ലെന്നാണ് നിയമസഹായസമിതി അറിയിച്ചത്. കഴിഞ് തവണ കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നിട്ടും കേസ് നീട്ടവെക്കുകയായിരുന്നു. റഹീമിന്റെ […]
Read more

കേക്കിന് കൂടുതല്‍ പണം വാങ്ങി; സൊമാറ്റൊക്ക് 7000 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി

ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റൊ വഴി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീം കേക്കിന് 700 രൂപ അധികമായി ഈടാക്കിയെന്ന കേസില്‍ ഉപഭോക്താവിന് 7,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നു ചെന്നൈയിലെ ഉപഭോക്തൃ കോടതി .വിരുഗമ്പാക്കം സ്വദേശി ഫിറോസ് ഖാനാണ് ഹര്‍ജിക്കാരന്‍. 2023 സെപ്റ്റംബര്‍ 20ന് അണ്ണാ നഗറിലെ ഐസ്‌ക്രീം കടയില്‍നിന്നുള്ള ഇറ്റാലിയന്‍ കസാട്ട ഐസ്‌ക്രീം കേക്കാണു ഫിറോസ് ഓര്‍ഡര്‍ ചെയ്തത്. അതിനായി 1182.36 രൂപയും അടച്ചു. പിന്നീട്, കേക്കിന്റെ എംആര്‍പി 300 രൂപയാണെന്നു കണ്ടെത്തിയതോടെയാണു പരാതി നല്‍കിയത്. […]
Read more

സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍

ബ്രസ്സല്‍സ്: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട മെഹുല്‍ ചോക്‌സി അറസ്റ്റില്‍. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരം ബെല്‍ജിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അന്വേഷണം നേരിടുന്ന ചോക്‌സി, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ് നടന്നത്. മുംബൈ കോടതി മെഹുല്‍ ചോക്‌സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. […]
Read more

വയനാട്ടില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

സുല്‍ത്താന്‍ബത്തേരി: കേണിച്ചിറ കേളമംഗലത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്‍സന്‍ ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍ കൊണ്ട് കഴുത്തില്‍ മുറുക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി ജില്‍സന്‍ മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് […]
Read more

ഗുജറാത്ത് തീരത്ത് വന്‍ ലഹരി വേട്ട; കോടികള്‍ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി

ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. കടലില്‍ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ”മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകര്‍ക്കുന്നതിനുള്ള പരിശോധനകള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എന്‍സിബിയും […]
Read more

മ്യാന്‍മാര്‍ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് നേരെ സൈബര്‍ ആക്രമണം

നയ്പിഡോ: മ്യാന്‍മാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് നേരെ സൈബര്‍ ആക്രമണം. ദുരന്തബാധിതമേഖലകളില്‍ ‘ ദുരിതാശ്വാസ ദൗത്യം നടത്തുന്നതിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മാറിന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് ജിപിഎസ് സിഗ്‌നലില്‍ തകരാര്‍ നേരിട്ടത്. വിമാനത്തിന്റെ കോര്‍ഡിനേറ്റുകളില്‍ മാറ്റം സംഭവിക്കുകയും നാവിഗേഷന്‍ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേന പൈലറ്റുമാര്‍ ഉടന്‍ തന്നെ ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് (INS) നീങ്ങിയതായി പ്രതിരോധ വൃത്തങ്ങള്‍ […]
Read more

ലഹരി വില്‍പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ആക്രമണം

കാസര്‍ഗോഡ് നെല്ലിക്കാട് രണ്ട് വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. ലഹരിമരുന്ന് വില്‍പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചാണ് മര്‍ദനം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. അക്രമിച്ചവര്‍ മദ്യപിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നലെ ഫുട്‌ബോള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടന്ന് വരുന്ന വഴിയില്‍ വച്ച് നായ അവരെ ആക്രമിക്കാന്‍ ഓടിച്ചു. തുടര്‍ന്ന് കുട്ടികള്‍ ഓടിയെത്തിയത് സംഘത്തിന് മുന്നിലാണ്. അവര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ആക്രമം ഭയന്ന് […]
Read more
Advertisement
WhiteswanTV Footer