Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാനൊരുങ്ങി താലിബാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂൾ: താലിബാൻ ഭരണകൂടം പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിയന്ത്രിക്കാൻ നീക്കം ആരംഭിച്ചു. കുനാർ നദിയിൽ അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം കുറയ്ക്കാനാണ് അഫ്ഗാനിസ്ഥാൻ തീരുമാനിച്ചത്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സംഘർഷം നടന്ന് വെറും ആഴ്ചകൾക്ക് ശേഷമാണ് താലിബാൻ ജലനിയന്ത്രണവുമായി ബന്ധപ്പെട്ട ഈ പ്രഖ്യാപനം നടത്തിയത്.

താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ ജല–ഊർജ്ജ മന്ത്രാലയത്തിന്, കുനാർ നദിയിൽ ഡാം നിർമ്മാണം ഉടൻ ആരംഭിക്കാനും വിദേശ കമ്പനികളെ കാത്തിരിക്കാതെ പ്രാദേശിക സ്ഥാപനങ്ങളുമായി കരാർ ഒപ്പിടാനും നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയുടെ ജല പങ്കുവെക്കൽ നടപടികളോടനുബന്ധിച്ചാണ് അഫ്ഗാനിസ്ഥാൻ ഈ നീക്കം നടത്തുന്നത്. പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ പാകിസ്ഥാനുമായുള്ള ജലപ്രവാഹം നിയന്ത്രിക്കാൻ തീരുമാനിച്ചത്.

ഹിന്ദു കുഷ് പർവതനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന 480 കിലോമീറ്റർ നീളമുള്ള കുനാർ നദി, അഫ്ഗാനിസ്ഥാൻ്റെ കുനാർ, നങ്കർഹാർ പ്രവിശ്യകളിലൂടെ ഒഴുകി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് പ്രവേശിക്കുന്നു. പാകിസ്ഥാനിൽ ഇത് ചിത്രാൽ നദി എന്ന പേരിലാണ് അറിയപ്പെടുന്നത്. കുനാർ നദിയിലെ ജലപ്രവാഹം കുറയുകയാണെങ്കിൽ സിന്ധു നദിയുടെ സ്രോതസ്സുകൾക്ക് തിരിച്ചടിയുണ്ടാകുകയും, പഞ്ചാബ് മേഖലയിലെ ജലസേചനത്തെയും കൃഷിയെയും ബാധിക്കുകയും ചെയ്യും.

ഡ്യൂറൻഡ് ലൈനിലെ അതിർത്തി സംഘർഷങ്ങൾക്കുശേഷമാണ് ഈ നീക്കം. നിയമപരമായി അംഗീകരിക്കാത്ത അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ ആഴ്ചകളായി താലിബാനും പാകിസ്ഥാനും ഏറ്റുമുട്ടൽ തുടരുകയാണ്. അധികാരത്തിലെത്തിയതുമുതൽ താലിബാൻ ജലനിയന്ത്രണത്തെയും ജലവൈദ്യുത പദ്ധതികളെയും മുൻഗണന നൽകിയിട്ടുണ്ട്.

ഇരുരാജ്യങ്ങൾക്കിടയിൽ ഔദ്യോഗിക ജല പങ്കുവെക്കൽ കരാർ നിലവിലില്ല. അതിനാൽ അഫ്ഗാനിസ്ഥാന്റെ ഈ ഏകപക്ഷീയ നീക്കം പാകിസ്ഥാനിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ജലപ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകാമെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

താലിബാൻ നടപ്പിലാക്കുന്ന ഈ ജലനിയന്ത്രണ നീക്കം പാകിസ്ഥാന്റെ ജലസുരക്ഷയ്ക്കും കൃഷി മേഖലയ്ക്കും വൻ വെല്ലുവിളിയാകുമെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാൻ്റെ ഈ നടപടിയിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer